Poems

മഴമൊട്ടുകളും പ്രഭാതവും

മഴമൊട്ടുകൾ എന്റെ സുതാരൃത, എന്റെ ലാഘവം. ഒരു നമിഷം മാത്രം. ഈ മഴനാരിന്റെ ജലപാളികളാൽ മഴനുള്ളിയെറിയുന്ന പുഴയുടെ രോമാഞ്ചം മുളച്ചൂ പൊന്തിയും ഉടഞ്ഞുമുരുണ്ടുകൂടിയും ഒരല്പായുസ്സാകുമീ- എനിക്കില്ല മോഹങ്ങൾ മോഹഭംഗങ്ങളും. ഈ മഴമൊട്ടുകൾ കുമിളകൾ നാം ഇവിടെ എത്രനാൾ എന്നാരു കണ്ടു…..? തിരുവല്ല രാജഗോപാൽ പ്രഭാതം മഞ്ഞിന്റെ യവനിക നീക്കി പകൽ നിദ്രയിൽ നിന്നുമുണർന്നു പകലിന്റെ പരിരംഭണമോർത്തു രാവൊന്നു വീണ്ടും മയങ്ങി നീലരാവൊന്നു വീണ്ടും മയങ്ങി വെറുമൊരാലസൃം വരുത്തിയ വിരസഞൊറിയുടെ മുഖചിത്രം തനുവിൽവരച്ചുകൊണ്ടിന്നലെ രാത്രി നാണം മറച്ചു കിടന്നു. […]

മഴമൊട്ടുകളും പ്രഭാതവും Read More »

കനവോ നൊമ്പരമോ

കനവോ നൊമ്പരമോ എവിടെ ഞാൻ കളഞ്ഞൊരെൻ പൊൻ മുത്ത് എവിടെ വീണു പോയെൻ കാവ്യശകലം കണ്ടേനിങ്ങളതിന്റെ രൂപലാവണ്യം കാവ്യരൂപ വാർന്നൊരിക്കൽ പൊൻപൂവുടൽ എന്നെ വിട്ടകലുകയോ നീ എന്നെ ഏകയാക്കുകയോ നീ മനസ്സിൽ സ്വന്തമായ കലികേ മൃദുവായ് തഴുകാത്തതെന്തേ നി ആദ്യമായ് നി വന്നിതെൻ മുന്നിലായ് ഒരു മഞ്ഞിൻ കണമായ് മമ ഹൃദയത്തിന്റെ മണിവാതിൽക്കൽ മുട്ടിയുരുമ്മിയ നിന്നെ ഞാനെന്റെ ഹൃദയത്തിൽ താഴിട്ടുപൂട്ടിയില്ലേ നിന്നെ ഞാൻ എന്തന്നു ചൊല്ലി വിളിക്കു കനവെന്നോ നൊമ്പരമെന്നോ കനവായിരുന്നെങ്കിൽ നി മറയുകയില്ലെന്നോ അങ്ങനെയെങ്കിൽ നിനൊമ്പരമോ

കനവോ നൊമ്പരമോ Read More »

താഴ്മ

താഴ്മ നിലംപറ്റിക്കിടക്കുന്ന പാഴ്പുല്ലുകളെ തഴുകുന്ന സൂര്യനെപോൽ താഴ്മ മറ്റാർക്കുണ്ട് സൂര്യനെ താങ്ങാൻ കഴിയില്ലെന്നറിഞ്ഞിട്ടും സൂര്യനെ പ്രണയിച്ച മഞ്ഞുതുള്ളിയോളം ത്യാഗം മറ്റാർക്കുണ്ട് സൂര്യന്‍റെ ഒരു ചുംബനത്തോടെ തീരുമെന്നറിഞ്ഞിട്ടും ഇതാണ് പ്രണയം പരസ്പരം ഇല്ലാതാകുന്ന അവസ്ഥ രാത്രി മുഴുവൻ വിങ്ങി  വിങ്ങിക്കരയുന്ന രാപ്പാടി പകലിൽ പേടിയില്ലാതെ മയങ്ങുന്നു ലോകംനോക്കി ഹസിക്കുന്ന നീർക്കുമിളകൾക്ക് ഈ  ലോക വാഴ് – വുകൾ എന്തെറിയാം പകൽ കാണാത്ത മൂങ്ങകൾ ഷീല ജഗധരൻ തൊടിയൂർ

താഴ്മ Read More »

നിനക്കായ്

നിനക്കായ് ഓർമ്മകൾ വാചാലമാക്കിയ ഈ കവിതകൾ മാത്രം എന്തിനു ബാക്കിയാക്കണം ഓർമ്മതൻ ഹൃദയത്തിൽ ഒരുമിച്ചു യാത്ര തുടങ്ങാൻ അറിയില്ല എനിക്ക് ഏത് വാക്കിനാൽ നിന്നെ വാഴ്ത്തണമെന്ന് എഴുതു മിസ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുപമമായൊരു തേജസാണു നി നിന്റെ പ്രണയ നദിയിൽ എന്റെ ആത്മാവിന്റെ രക്തത്തുള്ളികൾ വീണു അതൊരു പുഴയായി എങ്ങോട്ടോ അവസാനമില്ലാതെ ഒഴുകുമ്പോൾ നിന്റെ ഓർമ്മയുടെ സുഗന്ധം എവിടെ നിന്നോ ഒഴുകിയെത്തുന്നു അതിലെന്റെ പ്രണയ പൂക്കൾ വാടിപ്പോകുന്നു ഏതോ പിടി വാശിയിൽ എന്തോ ധാരണയിൽ നാമിന്നകന്നാലും ദാഹാർത്തനായ കഴുകൻ തിരിച്ചുണരാനാകാത്തവണ്ണം

നിനക്കായ് Read More »

അമ്മ

അമ്മ കുഞ്ഞിളം കൈകൾ മെല്ലെ തലോടി മുലപ്പാൽ നുണയും പിഞ്ചുകുഞ്ഞിന്റെ ചന്ദ്രിക നിലാവുണർന്ന നയനങ്ങൾ കാണുന്ന മാത്രയിൽ സകല വേദനകളും മറക്കുന്നോരമ്മ ….. ഒരു മകൾ മാത്രമായിരുന്നവൾ അമ്മയാകുമ്പോൾ തന്റെ വാത്സല്യം മുഴുവൻ നൽകി കുഞ്ഞിനെ വളർത്തുന്നോരമ്മ… അന്നുവരെ തനിക്കിഷ്ടമായിരുന്ന പലതും കുഞ്ഞിളം പൈതലിനു വേണ്ടി ത്യജിക്കാൻ കഴിയുന്നോരമ്മ ….. കുഞ്ഞിന്റെ ഓരോ വളർച്ചയിലും  ആനന്ദപുളകിതയാകുന്നോരമ്മ. വിവാഹ പ്രായമാകുമ്പോൾ അവൾക്കൊരു നല്ല തുണക്കായ് നേർച്ചകൾ നേർന്നു കരളുരുകി പ്രാർത്ഥിക്കുന്നോരമ്മ …. അതിർവരമ്പുകളില്ലാത്ത വാൽസല്യത്തിൻ നിറകുടമാം നഗ്ന സത്യമാണമ്മ

അമ്മ Read More »

താഴ് വാരങ്ങൾ

താഴ് വാരങ്ങൾ കുളിരു നൽകുവാൻ ഇലച്ചാർത്തുകളില്ലാതെ മാനഭംഗം ചെയ്യപ്പെട്ട മൊട്ടക്കുന്നിന്റെ നെഞ്ചിൽ കിരണങ്ങൾ ഒക്കെയും തളർന്നു കിടക്കുമ്പോൾ ആകാശങ്ങളിൽ മഞ്ഞിന്റെ ഭസ്മ കുറികൾ ചായമില്ലാതെ അലസം അലയവേ എന്നോ- മുറിച്ചുമാറ്റിയ ദേവദാരുവിന്റെ ആത്മരാഗമീ താഴ്‌വരയുടെ ചെറു പുഴയോരങ്ങളിൽ ഒരു ഒരു വിലാപധ്വനിപോൽ- ഈ മുറിവുണങ്ങാത്ത വനങ്ങളിൽ മാറ്റൊലികൊള്ളുന്നു നിത്യവും. ഇത് പശ്ചിമഘട്ടമോ..സ്മശാനമോ? തിരുവല്ല രാജഗോപാൽ

താഴ് വാരങ്ങൾ Read More »

കാത്തിരിപ്പ്

കാത്തിരിപ്പ് ചുറ്റുമുള്ള മൂകത ശ്മശാനത്തിന്‍റേതാണെന്ന് പരക്കുന്ന വാസന മരണത്തിന്‍റേതാണെന്ന് കുടിക്കുന്ന വെള്ളത്തിന് മൃതദേഹത്തിന്‍റെ രുചിയെന്ന് ഇതു കാലമെഴുതിയ കാവ്യമാണെന്ന് നമുക്കായ് വിധിച്ച നീതിയാണെന്ന് നിശ്ശബ്ദം ഏറ്റുവാങ്ങുകയെന്ന് നിർലജ്ജം നടന്നു നീങ്ങുകയെന്ന് നമുക്കായ് കാത്തിരിപ്പുണ്ടെന്ന് നല്ല കാലം വരാനുണ്ടെന്ന്. റഫീഖ് പുതുപൊന്നാനി

കാത്തിരിപ്പ് Read More »

അമ്മ

അമ്മ പ്രപഞ്ച  സത്യം ഇത് പ്രപഞ്ചസത്യം അമ്മയെന്ന രണ്ടക്ഷരം പ്രപഞ്ച സത്യം അമ്മിഞ്ഞപ്പാലമൃതായി നുകരും തൻ പൈതലെ മാറോട് ചേർത്ത് തഴുകി തലോടി ചുണ്ടിലൂറും പാൽ പുഞ്ചിരിയാൽ നിദ്രയെ പുൽകും തന്നോ മലെ നിർനിമേഷയായി നോക്കിനിൽക്കെ നെയ്തു കൂട്ടുമൊരായിരം സ്വപ്നങ്ങൾ മാതൃഹൃദയത്തിൻ സ്പന്ദനം പോലും പിന്നെയാകുഞ്ഞിൻ സ്വപ്ന സാക്ഷാത്കാരം. കുഞ്ഞിനായ് ജീവിതം മാറ്റിവെയ്ക്കെ പിന്നിലുയരുന്നു പതി തൻ പരിഭവം തൃണവത്ഗണിച്ചൊരാ വാക്കുകളൊക്കെയും ഗൗനിച്ചതൊക്കെയും പൈതലെ തന്നെയാ കാലങ്ങൾ മെല്ലെ കഴിയവെ പൈതലിൻ ഭാവങ്ങളൊക്കെയും മാറി മറിഞ്ഞു പോയി

അമ്മ Read More »

പിന്നാമ്പുറം

പിന്നാമ്പുറം പാടാനറിയില്ലെനിക്കിതു കൂട്ടരെ പാടാനുമാവില്ലിനി– യൊരിക്കലും പാടിപ്പതിഞ്ഞൊരെൻ ജീവിത രാഗത്തെ പാടേ മറന്നു നിശബ്ദനാ- യിന്നു ഞാൻ പാടിയതൊക്കെയും പാഴ് രാഗമാണെന്നോ ഇനി പാടാനവശേഷിപ്പ- തേതുരാഗം ജീവിത തന്ത്രികൾ പൊട്ടി; യമരുമ്പോൾ പാഴ് ശ്രുതിയല്ലാതമറ്റെന്തു മൂളും പാഠങ്ങളോരോന്നു തനേ പഠിച്ചു ഞാൻ ജീവിത പുസ്കതാളു മറി യവേ നന്മകളൊക്കെയുമുൾ- ക്കൊണ്ടു ഞാനെന്‍റെ തിന്മ തിരയുന്നൊരപരന്‍റെ കൺകളിൽ പാഴായി പോയൊരെൻ കലിതാഭ കാലവും പാതിമറഞ്ഞൊരാ മായാ കിനാക്കളും നേടുവാനായില്ലെനിക്കെന്‍റെ മോഹങ്ങൾ നഷ്ടബോധത്താൽ തപിക്കുന്നിതെൻ മനം അമൃതിനായി പാലാഴി കടയവെ

പിന്നാമ്പുറം Read More »

പഴമയുടെ സൗന്ദര്യം

പഴമയുടെ സൗന്ദര്യം പഴമയുടെ മാധുര്യം നുകരുവാനായി ഉള്ളം കൊതിച്ചൊരു തൂലികയും… ഇന്നിന്റെ മക്കൾക്കന്യമാവുന്നൊരു പഴയ കാലത്തിൻ സ്മരണയിൽ… മക്കളും മരുമക്കളും കൊച്ചുമക്കളുമായി കാരണവർ വാഴുന്ന കൂട്ടുകുടുംബം, ഒരുമിച്ചുണ്ടും ഉറങ്ങിയും സൊറപറഞ്ഞും കൂട്ടായി കഴിയുന്ന കുടുംബങ്ങൾ… മുത്തശ്ശി കഥകൾ കേട്ടു വളരുവാൻ കഴിയുന്ന കാലത്തെ കൊച്ചുമക്കൾ… നേരതിൻ വഴികാട്ടിയായി ജ്യേഷ്ഠന്മാരുണ്ടല്ലോ കൂട്ടത്തിൽ… മക്കളെയെന്നപോൽ വളർത്തി  വലുതാക്കുന്ന ജ്യേഷ്ഠത്തിമാർക്കും പഞ്ഞമില്ല… തൊടിയിലും പറമ്പിലും ഓടിക്കളിച്ചും രസിച്ചും കഴിഞ്ഞൊരു പഴയ കാലം. മാമ്പഴം വീഴുമ്പോൾ ഒത്തു കൂടി മധുരം നുകരുന്ന മാമ്പഴക്കാലം…

പഴമയുടെ സൗന്ദര്യം Read More »